Showing posts with label International. Show all posts
Showing posts with label International. Show all posts

Wednesday, December 2, 2015

ബൈലോക്കുപ്പയിലെ സുവര്‍ണ്ണ ക്ഷേത്രവും മക്കയിലെ റോഹങ്ക്യന്‍ സെറ്റില്‍മെന്റും .

    12:12:00 PM   No comments

രണ്ടു യാത്രകള്‍; ഒന്ന്‍ കര്ണാടകയിലെ മൈസൂര്‍ ജില്ലയില്പ്പെടുന്ന ടിബറ്റന്‍ സെറ്റില്‍മെന്റായ ബൈലോക്കുപ്പയിലേക്ക്, മറ്റൊന്ന് മുസ്ലിം ലോകത്തിന്‍റെ ആത്മീയ ആസ്ഥാനമായ മക്ക നഗരത്തിലെ അല്‍നെക്കാസ ജില്ലയിലെ പേരറിയാത്ത കുന്നുകള്‍ക്ക് മുകളില്‍ കെട്ടിപ്പൊക്കിയ റോഹങ്ക്യന്‍ ബര്‍മീസ് അധിവാസ കേന്ദ്രത്തിലേക്ക്.
രണ്ടു ഹിമാലയന്‍ രാജ്യങ്ങളിലെ കുറിയരായ കുറെ മനുഷ്യര്‍ ഇവിടെങ്ങളില്‍ അധിവസിക്കുന്നു. (മ്യാന്മാര്‍ പൂര്‍ണ്ണമായും ഒരു ഹിമാലയന്‍ രാജ്യമല്ലങ്കിലും ഇവരുടെ ജന്മ നാടായ അറഖാന്‍ വേര്‍തിരിക്കുന്നത് ഹിമാലയന്‍ പര്‍വ്വത നിരകളാണ്) രാഷ്ട്രീയ പരമായ കാരണങ്ങളാല്‍ സ്വന്തം നാട്ടില്‍ നിന്ന്‍ ആട്ടിയോടിക്കപ്പെട്ടവര്‍.
കൂര്‍ഗിന്‍റെ ആസ്ഥാനമായ മടിക്കേരി നഗരത്തില്‍ നിന്ന്‍ 30 കിലോമീറ്റര്‍ മാറി കുശാല്‍ നഗര്‍ പിന്നിട്ട് ബൈലോക്കുപ്പയിലേക്കുള്ള റോഡില്‍ കയറുമ്പോള്‍തന്നെ മുകളില്‍ വര്‍ണ്ണ ക്കൊടികള്‍ വലിച്ചു കെട്ടിയിരിക്കുന്നു, അലങ്കാരത്തുണികള്‍ പതിച്ച മതിലുകള്‍; അതുവരെ കണ്ട ഭൂപ്രകൃതിയേ അല്ല ഇനിയങ്ങോട്ട്. പെടുന്നനെ വേറെയേതോ രാജ്യത്തെത്തിയ പ്രതീതി, 3210 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വിശാലമായ കച്ചവട കേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, മത സ്ഥാപനങ്ങളുമടങ്ങുന്ന ഒരു കൊച്ച് ടിബറ്റ്‌.
അല്‍നെക്കാസ മറ്റൊരു കാഴ്ചയാണ് കപ്പലുകള്‍ക്ക് ലൈറ്റ് ഹൌസ് കരയിലേക്ക് വഴികാട്ടുന്നത് പോലെ മക്കയിലെ മലനിരകള്‍ക്കപ്പുറത്ത് ഹറമെവിടെയാണന്ന്‍ കാണിക്കാനെന്ന പോലെ വിദൂരതയില്‍ തല ഉയര്‍ത്തി് നില്‍ക്കുന്ന മക്ക ക്ലോക്ക് ടവര്‍, കുന്നുകള്‍ക്ക് മുകളില്‍ അട്ടിയിട്ടിരിക്കുന്നത് പോലോത്ത ഒരായിരം വീടുകള്‍, ദൂരെ നിന്ന്‍ മനോഹര കാഴ്ചയാണത്; കുന്നിന്‍ ചെരുവുകളില്‍ മാത്രമല്ല ഇതിന്‍റെ ചുറ്റു ഭാഗത്തൊക്കയായി അല്‍നെക്കാസയില്‍ രണ്ട് ലക്ഷത്തിലധികം റോഹങ്ക്യന്‍ അഭയാര്‍ഥി‍കളുണ്ടത്രെ.


രണ്ടും പാലയനമായിരുന്നു ഒന്ന്‍ എത്തിച്ചേര്‍ന്നത് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാലായനങ്ങളിലൊന്ന്‍ നടന്ന മലനിരകളള്‍ക്കിടയിലാണ്, മറ്റൊന്ന് തെക്കേ ഇന്ത്യയിലെ സമുദ്ര നിരപ്പില്‍ നിന്ന്‍ 2600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുടക് മലകളിലും.
കോടമഞ്ഞ് പുതച്ച പാതകള്‍ക്കപ്പുറത്ത് പുതിയൊരു ലോകം തീരത്തിരിക്കുകയാണ് ടിബറ്റില്‍ നിന്ന്‍ ചൈനീസ് അധിനിവേശ കാലത്ത് വേരോടെ പറിച്ചു നടപ്പെട്ട കുറെ മനുഷ്യര്‍. 1960ലാണ് ഇന്ത്യ ഗവണ്മെണ്ട് രാജ്യത്തെ ഏറ്റവും വലിയ ടിബറ്റന്‍ അഭയാര്‍ഥി‍ കേന്ദ്രം ഇവിടെ ആരംഭിക്കുന്നത്, മൂവായിരമായിരുന്നു അടിസ്ഥാന ജനസംഖ്യയെങ്കിലും ഇന്നത് പതിനായിരത്തിലധികമാണ്.
ആറു ലക്ഷത്തോളം റോഹങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ടത്രെ സൌദിയില്‍, അതില്‍ നല്ലൊരു ഭാഗം അല്‍നെക്കാസയിലും, മക്കയിലെയും, ജിദ്ദയിലെയും മറ്റു പ്രാന്തപ്രദേശങ്ങളിലും കഴിയുന്നുണ്ട്.

കമ്പനിയിലെ സുഹൃത്ത് മുഹമ്മദലി ജിന്നയുമൊത്താണ് അല്‍ നെക്കാസയിലെ ഇഷ്ടിക കട്ടകളാല്‍ തീര്‍ത്ത ചുവന്ന വീടുകള്ക്കിടയില്‍ എത്തിയത്. പേര് കേട്ട് ഞെട്ടണ്ട ജിന്ന ഒരു പാവമാണ്, അറഖാനെയും ബംഗ്ലാദേശിനെയും അതിരിട്ടൊഴുകുന്ന നാഫ് നദി കടന്ന്‍ ബംഗ്ലാദേശിലെത്തി അവിടെത്തെ പാസ്പോര്‍ട്ടി്ലാണ് ജിന്ന സൌദിയിലെത്തിയത്. പുതുതായി ഇവിടെയെത്തുന്നവരെക്കെ അങ്ങെനെത്തന്നെയാണ് വരുന്നത്, വിമാനത്താവളത്തില്‍ വെച്ച് പാസ്പോര്‍ട്ടുകള്‍ സൗദി അതികൃതര്‍ വാങ്ങിക്കും പിന്നീട് ഒരു തിരിച്ചു പോക്ക് സാധ്യമല്ല. ശിഷ്ട കാലം സൗദി ഭരണകൂടം അനുവദിച്ചു നല്കുന്ന താമസ രേഖയോടെയോ അതില്ലാതെയോ ഇവിടെ കഴിഞ്ഞു കൂടും.
സുവര്‍ണ്ണ ക്ഷേത്രത്തിന്‍റെ പിറകുവശത്തെ വിശാലമായ പുല്‍ത്തതകിടിയിലിരുന്ന്‍ താഷി എന്ന ബുദ്ധ ഭിക്ഷുവിനോട് ഒരുപാട് നേരം സംസാരിച്ചു, താഷി പറയുന്നത് അവരിവിടെ കടന്നു വരുന്ന കാലത്തവര്‍ക്ക് അധികമൊന്നും വിധ്യാഭ്യാസമുണ്ടായിരുന്നില്ല; ഇന്നവര്‍ക്കറിയാം ചൈനയെ തങ്ങളുടെ നാട്ടില്‍ നിന്ന്‍ ആട്ടിയോടിക്കണമെങ്കില്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമേ സാധ്യമാവുള്ളൂന്ന്‍, അതിനുള്ള പ്രവത്തനങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ടിബറ്റന്‍സ് ഒരു തിരച്ചു പോക്ക് സ്വപ്നം കാണുന്നുണ്ട് അതിനായീ അവര്‍ ശ്രമിക്കുന്നു. വിദൂര സ്വപ്നങ്ങളില്‍പ്പോലും ഒരു തിരിച്ചു പോക്ക് ജിന്നയുടെയോ പരിചയപ്പെട്ട ഏതെങ്കിലും ബര്‍മ്മീസ് കുടിയേറ്റക്കാര്‍ക്കി്ടയിലോ ഇല്ല.
ടിബറ്റുകാര്‍ അവരുടെ ആവാസ വ്യവസ്ഥിതിയില്‍ നിന്ന്‍ വേരോടെ പഴുതറുത്ത് കൊണ്ട് വന്നു നട്ടവരാണങ്കില്‍ ബര്‍മ്മക്കാര്‍ വേരറുത്തതിനു ശേഷം ജീവന്‍ ബാക്കിയുള്ള വിഭാഗമാണ്‌.
ടിബറ്റിനും, സിറിയക്കും, യമനും, ഫലസ്തീനുമൊക്കെ സുഹൃത്തു രാജ്യങ്ങളുണ്ട് എന്നാല്‍ അറഖാനിലെ ഈ ജനതയെ സ്വന്തം രാജ്യത്തെ ബുദ്ധ സൈനീക ഭരണകൂടം പൌരത്വം റദ്ദാക്കി പുറംതള്ളുമ്പോള്‍ സ്വീകരിക്കാന്‍ പോലും ലോകത്തൊരുരാജ്യവുമില്ല, തൊട്ടടുത്ത ബംഗ്ലാദേശ് ആണങ്കില്‍ ഒരു ദരിദ്ര രാജ്യവും. പിന്നെ കിട്ടുന്ന ഏതെങ്കിലുമൊരിടത്ത് എങ്ങെനെയെങ്കിലും ജീവിക്കുക എന്നത് മാത്രമായിരിക്കും അവരുടെ സ്വപ്നം.
കഴിഞ്ഞ പാലായന കാലത്ത് ഗത്യന്തരമില്ലാതെ പഴയതും പകുതി തകര്‍ന്ന ബോട്ടുകളിലും കയറി എതെങ്കിലു കര തേടി കടലിലലഞ്ഞ കുറെ മനുഷ്യര്‍ക്ക് തായിലാണ്ടും,മലേഷ്യയും, ഇന്തോനേഷ്യയും അഭയം നല്‍കാതെ അവസാനം ഫിലിപ്പിയന്‍സ് അഭയം നല്‍കിയ ഒരു വാര്‍ത്ത നമ്മളെക്കെ വായിച്ചു മറന്നിരിക്കുന്നു.


ഒരിക്കല്‍ ജിന്ന പറഞ്ഞതോര്‍ക്കുന്നു, കഴിഞ്ഞ ദിവസം രാത്രി അവന്‍റെ വീടിനു തീവ്രവാദികള്‍ തീയിട്ടെത്രെ.. ഒന്ന്‍ ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ നിര്‍വികാരനായി കേട്ടുനില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
ഒരു പക്ഷെ അന്നു രാത്രി തന്‍റെ വീടിനെയോര്‍ത്ത് അവനെത്രെ കരഞ്ഞിരിക്കണം?!
എത്ര ഐലാന്‍ കുര്‍ദിമാര്‍ അറിയപ്പെടാത്ത ഏതെല്ലാം തീരങ്ങളില്‍ ജീവന്‍ പറന്നു പോയ ശരീരമായി അടഞ്ഞിരിക്കാം, ആ കരകളിലൊന്നും കാത്തിരുന്ന ഫോട്ടോഗ്രാഫര്‍മാരില്ലാത്തത് കൊണ്ടു എത്രയെത്ര കുഞ്ഞുങ്ങള്‍ ആരോരുമറിയാതെ ആറടി മണ്ണില്‍ അകപ്പെട്ടിരിക്കാം..?
പടിഞ്ഞാറോട്ടുള്ള കുടിയേറ്റം മാത്രമാണ് ലോകത്തിനു വിശയമാകുന്നത്, മാദ്ധ്യമങ്ങള്ക്ക് വാര്‍ത്ത യാവുന്നത്.
ശാന്തത മുറ്റി നില്കുകന്ന ചുറ്റുവട്ടങ്ങളില്‍ ടിബറ്റന്‍ ആത്മീയതയില്‍ ലയിച്ച് മനോഹരമായ ഒരു ദിവസം പങ്കുവെക്കാന്‍ കഴിയും കുശാല്‍ നഗറിലെത്തുന്ന ഒരു യാത്രികന്,
കൃത്യമായ ഒരു സംവിധാനമുണ്ട് ഈ സെറ്റില്മെന്റിലെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും , എന്തിനു ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല ആസ്ഥാനമായി ഒരു ടിബറ്റന്‍ പ്രധാനമന്ത്രിയും അതിനു കീഴിലുള്ള ഭരണ സംവിധാനവുമുണ്ടിവര്‍ക്ക്

ബര്‍മ്മീസ് അഭയാര്‍ഥി്കള്‍ക്കുള്ള വിദ്യാഭ്യാസ തൊഴില്‍ പരിശീലന രംഗത്തെ ‘മക്ക മാതൃക’ പ്രശംസിക്കപ്പെട്ട ഒന്നാണങ്കിലും, കൃത്യമായ ഒരു സംവിധാനത്തിനകത്ത് വ്യാപിച്ച് കിടക്കുന്ന ഒന്നല്ല ഇവരുടെ ജീവിതം. പലപ്പോഴും സൌദിയിലെ നിയമങ്ങളോടു കലഹിച്ചും അതിനോട് പൊരുത്തപ്പെടാന്‍ കഴിയാതെ ഇവിടെത്തെ ജയിലറക്കകത്താവുന്ന അഭയാര്‍ത്ഥികളുടെ എണ്ണവും വളരെ വലുതാണത്രെ.
അല്‍നെക്കാസ കുന്നുകള്‍ ദൂരക്കഴ്ചയില്‍ മാത്രമാണ് മനോഹരമെങ്കില്‍ സുവര്‍ണ്ണ ക്ഷേത്രവും പരിസരവും അകവും പുറവും സഞാരികളെ ആകര്‍ഷി്ക്കുന്ന മനോഹര ഇടമാണ്.
മുളകിട്ടു വില്‍ക്കുന്ന കുടകിന്‍റെ സ്വന്തം ഓറഞ്ഞും, തീയില്‍ പൊള്ളിച്ചെടുക്കുന്ന ചോളവും സുന്ദരക്കാഴ്ചകള്‍ക്കപ്പുറം വായില്‍ വെള്ളമൂറുന്ന ഓര്മ്മയായി എന്നും നിലനില്‍ക്കും .

Sunday, September 13, 2015

ഒരു കാന്‍വാസില്‍ നാല് രാജ്യങ്ങള്‍, ഹഖല്‍ മനോഹരമായ ഒരു ചിത്രം

    7:07:00 AM   5 comments

 
ചെങ്കടലിന്‍റെ തീരത്തുകൂടിയുള്ള നീണ്ടു നിവര്‍ന്നുക്കിടക്കുന്ന പാത, തീരദേശ പാത, മരുഭൂമിയില്‍ കടലിനോട് സമാന്തരമായി നിര്‍മ്മിക്കപ്പെട്ട റോഡിന്‍റെ അറ്റം ആകാശത്ത് ചെന്നവസാനിക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു.
ഈ ആറ്റം കാണാ പാതയിലൂടെ ജിദ്ദയില്‍ നിന്ന്‍ അബ്ദുല്‍ റഹ്മാന്‍ക്കയും, സിദ്ദീകും, നൌഫലും, ഞാനുമടങ്ങുന്ന നാല്‍വര്‍ സംഘം പുറപ്പടുമ്പോള്‍ ആയിരത്തി നൂറ്റി അമ്പത് കിലോമീറ്റര്‍ അപ്പുറത്തുള്ള ഹഖല്‍ ഒരു ലക്ഷ്യസ്ഥാനമേ ആയിരുന്നില്ല; ടൊയോട്ട യാരിസ് വണ്ടിയില്‍ ഇത്തരമൊരു ദീര്‍ഘയാത്ര കുറച്ചുകടുപ്പമാണ്. തബുക്ക് വരെയെങ്കിലും ഒന്ന്‍ പോവണം എന്നതായിരുന്നു പദ്ധതി.

ഹഖലും അഖബ കടലിടുക്കുമെക്കെ ചര്‍ച്ചയില്‍ കയറി വന്നെങ്കിലും അവിടേക്കുള്ള ദൂരം ഒരു പ്രധിസന്ധിയായി മുന്നില്‍ നിന്നു. നീണ്ടു കിടക്കുന്ന പാതയിലൂടെയുള്ള ഡ്രൈവിംഗ് സുഖകരമാണങ്കിലും വരണ്ടുണങ്ങിയ മരുഭൂമിയിലെ പുറംക്കാഴ്ചകള്‍ വിരസമായിരുന്നു.
ഈ പാതയില്‍ ആകയുള്ള തടസ്സം “ക്യാമല്‍ ക്രോസിംഗ്” ബോര്‍ഡുകളാണ്, അതിവേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെ ഏത് നിമിഷവും നമുക്ക് മുന്നിലേക്ക് ഒട്ടകം അല്ലെങ്കില്‍ ഒരൊട്ടകകൂട്ടം പ്രത്യക്ഷപ്പെടാം, ഹൈവേകളില്‍ ഉള്ളത് പോലെ റോഡിന്‍റെ ഇരുവശവും കമ്പിവേലികളില്ല. ഒരുപാട് തവണ ഞങ്ങളുടെ വണ്ടിയുടെ മുന്നിലും ഒട്ടകം വന്നു നില്‍ക്കുന്നതോ,റോഡ്‌ ക്രോസ്സിങ്ങോ ഉണ്ടായി, മുന്‍പേ കണ്ടത്കൊണ്ട് മാത്രം അപകടമൊഴിവായതാണ്. വണ്ടി ഒട്ടകത്തിന്‍റെ നീളന്‍ കാലുകളിലിടിച്ചാല്‍ അത് വണ്ടിക്ക് മുകളിലേക്ക് മറിയും, അങ്ങെനെ സംഭവിച്ചാല്‍  വണ്ടിയില്‍ നിന്ന്‍ ജീവനോടെ രക്ഷപ്പെടുക അസാധ്യമാണ്. ഇങ്ങെനെയുള്ള അപകടങ്ങള്‍ ഇത്തരം റോഡുകളില്‍ സാധാരണമാണ്.

രാത്രി വൈകി ആരംഭിച്ച യാത്ര പ്രഭാതത്തില്‍ ‘ദുബാ’ യിലെ ഒരു ഹോട്ടലില്‍ അവസാനിച്ചു, ഉറക്കച്ചടവോടെയാണങ്കിലും ദുബാ’യിലെ മനോഹര പ്രഭാതം ആസ്വദിച്ച് ഹോട്ടല്‍ മുറിയില്‍ കുറച്ച് നേരം വിശ്രമിച്ചതിനു ശേഷം വീണ്ടും യാത്ര തുടര്‍ന്നു.
ചെങ്കടലിന്‍റെ മണമുള്ള കാറ്റ് പുറത്തടിച്ച് വീശുന്നുണ്ട്, ചുവപ്പും കറുപ്പും വെളുപ്പും നിറത്തിലുള്ള പാറക്കെട്ടുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. അവ പെടുന്നനെ മരുഭൂമിയുടെ വന്യമായ തീഷ്ണതയിലേക്ക് വഴിമാറുന്നു.


മരുപ്പാതകളും മലമ്പാതകളും താണ്ടി അഖലില്‍ എത്തിയപ്പോള്‍ തീര്‍ച്ചയായും തോന്നി ഇവിടെ വന്നിരുന്നില്ലായിരുന്നെങ്കില്‍ അതൊരു നഷ്ടമാകുമായിരുന്നെന്ന്‍.
മരുഭൂമിയുടെ ഉള്ളുണര്ത്തുന്ന കാഴ്ചകളുടെ അത്ഭുതലോകമാണ് മുന്‍പില്‍, പ്രകൃതിയുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞുക്കിടക്കുന്ന പ്രദേശം  അതിനപ്പുറം രാജ്യ, ഭൂഖണ്ടാതിരുകള്‍ വരെ ഉള്‍പ്പെടുന്ന തന്ത്രപ്രാധാനയിടം. റോഡ്‌ നേരെ ചെന്നവസാനിച്ചത് ഒരു ചെക്ക് പോസ്റ്റിലാണ്, ദുറാ ബോര്‍ഡര്‍ ക്രോസിംഗ് ഇതിനപ്പുറത്ത് ഇനി പോവണമെങ്കില്‍ ജോര്‍ദാന്‍ വിസ വേണം, ആളൊഴിഞ്ഞ ഒരതിര്‍ത്തി ചെക്ക്പോസ്റ്റ്‌, തുറന്നുവെച്ച ഗേറ്റിനപ്പുറത്ത് ഒരു പൊലീസ് വണ്ടിയുണ്ട്, റോഡിനിരുവശവും കുറെ  ഓഫീസ് കെട്ടിടങ്ങള്‍, തോക്കു ചൂണ്ടി നില്‍ക്കുന്ന പട്ടാളക്കാരൊന്നുമില്ല.
നീളന്‍ കുര്‍ത്തയിട്ട കുറച്ച് പാകിസ്ഥാനികള്‍ റോഡിനോഡ് ചേര്‍ന്നുള്ള ഓഫീസ് കേട്ടിടത്ത്ത്തിന്‍റെ വരാന്തയില്‍ തങ്ങളുടെ സ്വതസിദ്ധ ശൈലിയില്‍ കുത്തിയിരിക്കുന്നുണ്ട്, അവരോട് ആ ഗേറ്റിനകത്തൂടെ പോകാന്‍ പറ്റുമോ എന്ന്‍ ചോദിച്ചപ്പോള്‍ ‘മാഫിമുഷ്കില പോയിക്കോളു.. എന്ന്‍ പറഞ്ഞു, പക്ഷെ ആ ‘മാഫിമുഷ്കിലയെ’ അത്ര വിശ്വാസം പോരാത്തത് കൊണ്ട് അവിടെന്ന്‍ യൂ ടേര്‍ണടിച്ചു, പിന്നീടറിഞ്ഞു റിഎന്‍ റി  വിസയും ജോര്‍ദാന്‍ വിസയുമില്ലാതെ ആ ഗേറ്റിലൂടെ പൊയരുന്നെങ്കില്‍ പെടുമായിരുന്നു.
ചെക്ക്പോസ്റ്റ്‌ കഴിഞ്ഞ് പോയിക്കഴിഞ്ഞാല്‍ ആദ്യം എത്തിച്ചേരുന്നത് ജോര്‍ദാനിലെ ഒരേയൊരു തുറമുഖ നഗരമായ അഖബയിലാണ്. ഞങ്ങളുടെ തൊട്ടുമുന്‍പില്‍ നീലപ്പരവതാനി വിരിച്ചുക്കിടക്കുന്ന കടലിന്‍റെ പേരും അത് തന്നെയാണ് അഖബ കടലിടുക്ക്. ഈ അഖബയിലെ ജലം ഇവിടെ  അതിരുടുന്നത് മുഖാമുഖമായി നില്‍ക്കുന്ന നാല് രാജ്യങ്ങളെയാണ്. സൗദി, ഈജിപ്ത്, ജോര്‍ദാന്‍, ഇസ്രയേല്‍. ഒരു രാജ്യത്തിരുന്ന് മറ്റ് മുന്ന് രാജ്യങ്ങളെ വീക്ഷിക്കുക ആശ്ചര്യകരമായ കാഴ്ചത്തന്നെയാണത്.
ഈജിപ്തിന്‍റെ പ്രസിദ്ധമായ സീനായ് മല നിരകളും ടാബ നഗരവും, ഇസ്രായേലിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന, അറബ് ഉപരോധം മറികടക്കാന്‍  വേണ്ടി പണിത ഈലത്ത് തുറമുഖവും നഗരവും.
ഹഖല്‍ സൌദിയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ തബൂക്കിന്‍റെ പരിധിയില്‍പ്പെടുന്ന ഒരു ചെറിയ നഗരം. സൗദി ഗവണ്മെന്‍റ് ടുറിസത്തെ കാര്യമായി പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഹഖലിന്‍റെ ഈ തീരങ്ങളില്‍ ഒരുപാട് റിസോര്‍ട്ടുകളും ടുറിസ്റ്റു ബംഗ്ലാവുകളുമുണ്ട്.
ഹഖലിന്‍റെ രാത്രിക്ക് പറഞ്ഞറീക്കാന്‍ പറ്റാത്ത സൌന്ദര്യമാണന്ന്‍ പറഞ്ഞു കേട്ടത് കൊണ്ട് പവിഴപ്പുറ്റുകള്‍ നിറഞ്ഞ തെളിഞ്ഞ ബീച്ചില്‍ രാത്രിയാവാന്‍ വേണ്ടി കാത്തിരിക്കുകയാണ്. സമയം 7.30 ആയിട്ടും സീനായ് കുന്നുകള്‍ക്ക് മീതെ സൂര്യന്‍ പോകാന്‍ മടിച്ചുനില്‍ക്കുന്നു.
അതിമനോഹരമാണാക്കഴ്ച സീനായുടെ കുന്നിന്‍ വിടവുകളിലൂടെ ചക്രവാളത്തിലേക്കിറങ്ങിപ്പോവുന്ന അസ്തമയ സൂര്യന്‍.



പെട്രോള്‍ പമ്പില്‍ വെച്ച് പരിചയപ്പെട്ട മലയാളി സുഹൃത്താണ് ആ വ്യൂ പോയിന്റിനെക്കുറിച്ച് പറഞ്ഞു തന്നത്. ബീച്ചിനോട് ചേര്‍ന്നുള്ള വലിയ കുന്നിന്‍ മുകളില്‍ പ്രശന്തമായന്തരീക്ഷത്ത്തില്‍ ഒരു കെട്ടിടവും ചുറ്റുമതില്‍ക്കെട്ടി അതിനോട് ചേര്‍ന്ന് ഇരിപ്പിടങ്ങളും.
ഈ പെട്രോള്‍ പമ്പില്‍ നിന്ന്‍ വന്നതാണന്ന്‍ പറഞ്ഞാല്‍ സെക്യൂരിറ്റിക്കാരന്‍ അകത്തേക്ക് വണ്ടി കടത്തിവിടുമെന്ന്‍ നേരത്തെ പരിചയപ്പെട്ട  സുഹൃത്ത് പറഞ്ഞതനുസരിച്ച് കുന്ന് കയറുമ്പോള്‍ ആ സെക്യൂരിറ്റിക്കാരന്‍ താഴോട്ടിറങ്ങിവരുന്നുണ്ട്, ഞങ്ങള്‍ കാര്യങ്ങള്‍ പാരഞ്ഞപ്പോള്‍ അയാള്‍ കുറച്ച് നേരത്തേക്ക്  വേറെവിടെയോ പോവുകയാണ് വ്യൂ പോയിന്‍റിലേക്കുള്ള ഗേറ്റിന്‍റെ റിമോര്‍ട്ട് തിരിച്ച് വരുമ്പോള്‍ തന്നാല്‍ മതിയെന്ന്‍ പറഞ്ഞ് ഞങ്ങളുടെ കയ്യില്ത്തന്നു  താഴോട്ടിറങ്ങിപ്പോയി. എന്തിനാണ് അപരിചിതരായ ഞങ്ങളെ അയാള്‍ വിശ്വസിച്ചുവെന്നറിയില്ല.
ഇങ്ങിനെയുള്ള സംഭവങ്ങള്‍ യാത്രയില്‍ പലപ്പോഴും ഉണ്ടാവുന്നതാണ്, തബൂക്കിലൂടെ തിരിച്ചു വരുന്ന വഴി ഞങ്ങളുടെ വണ്ടിക്ക് ചെറിയൊരു  ആക്സിഡണ്ട് പറ്റി, ഞങ്ങളെല്ലാവരും അന്ധാളിച്ചു നില്‍ക്കെ കുറച്ച്  മുന്പ് മാത്രം മുപരിചയപ്പെട്ട സാബു ചേട്ടന്‍ പഞ്ചറായ ഞങ്ങളുടെ വണ്ടിയുടെ ടയര്‍ മാറ്റാന്‍ സഹായിച്ചതും നൌഫലിന് ചെറിയ  മുറിവ് പറ്റിയതിനാല്‍ അദ്ദേഹത്തിന്‍റെ ഭാര്യ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ കൊണ്ട് പോയി  മരുന്ന് വെച്ചതും, അവിടെത്തെ പരിചയമുള്ള പോലിസുകാരനോട് സംസാരിച്ച് ഞങ്ങളുടെ യാത്ര സുഖകരമാക്കിയോതുമൊക്കെ.  
പിന്നീട് ആലോചിക്കുമ്പോള്‍ എന്തിനായിരുന്നു ആ മനുഷ്യന്‍ ഞങ്ങള്‍ക്ക് വേണ്ടി  ഇതെക്കെ ചെയ്തെതെന്നാലോചിക്കാറുണ്ട്. അവര്‍ക്കൊക്കെ അപരിചിതര്‍ എന്ന നിലക്ക് ഞങ്ങളെ അവഗണിക്കാമായിരുന്നു.
ഈ ഭൂമിയുടെ മനോഹാരിത തന്നെ ഇത്തരം നല്ല മനുഷ്യരാണ്.

വ്യൂ പോയിന്‍റില്‍ ഞങ്ങള്‍ മാത്രമേയുള്ളൂ, ഇതൊരു പോതുയിടം അല്ലായെന്ന്‍ തോന്നുന്നു. അസ്തമയ സൂര്യന്‍റെ ചെങ്കിരണങ്ങള്‍  തട്ടി കുങ്കുമപ്പു  വിതറിയത് പോലെ ചുമന്നിരുന്ന ചെങ്കടലിന്‍റെ ആകാശത്തേക്ക് മെല്ലെ ശവ്വാലമ്പിളി  ഉദിച്ചുവരുന്നുണ്ട്.
തഴുകിത്തലോടി കടന്നു പോവുന്ന തണുത്ത കാറ്റേറ്റ് ചരിത്രം  സംഭവിച്ചടുത്തിരുന്ന്‍ ആ ചരിത്രം കേള്‍ക്കുക എന്നത്  അനിര്‍വചിനിയമായ  ഒരവസ്ഥയാണ്.
ഒരു സിഗരറ്റ് പുതച്ച്  വിദൂരതയില്‍ സീനായ്  കുന്നുകളെ  നോക്കി അബ്ദുറഹ്മാന്‍ ക്ക പണ്ടു മൂസ നബിക്ക് (മോസസിന്) വേദഗ്രന്ഥം നല്‍കപ്പെട്ട കഥ മുതല്‍  ഇങ്ങ് ഇസ്രായേല്‍ അധിനിവേശം വരെയുള്ള കഥകള്‍ പറഞ്ഞു  തുടങ്ങി, തിരുത്താനും കൂട്ടിച്ചേര്‍ക്കാനും  സിദ്ദീഖും  കൂടി ആയപ്പോള്‍  ഞാനും  നൌഫലും നല്ല കേള്‍വിക്കാര്‍  മാത്രമായി .
ഖുര്‍ഹാനും ബൈബിളും പറയുന്ന, മൂസയും കുടുംബവും ഈ സീനയുടെ ദക്ഷിണ ഭാഗത്ത് കൂടി  സഞ്ചരിക്കുമ്പോഴാണ് അകലെ  ഒരു  വെളിച്ചം  കണ്ടത്, അവിടെപ്പോയി കുറച്ചു  തീ കൊണ്ടുവരുകയാണങ്കില്‍  കുട്ടികള്‍ക്കും  കുടുംബത്തിനും രാത്രി ശൈത്യത്തില്‍ നിന്ന്‍ രക്ഷപ്പെടാനുള്ള ഏര്‍പ്പാടുകള്‍  ചെയ്യാമെന്നായിരുന്നു  മൂസ കരുതിയത്, ഏറ്റവും   ചുരുങ്ങിയത് മുന്നോട്ട് സഞ്ചരിക്കാനുള്ള വഴി മ്മനസ്സിലാകുകയെങ്കിലും ചെയ്യുമെല്ലോ എന്ന്‍ കരുതി മുന്നോട്ട് പോയ അദ്ദേഹത്തിന്ന്‍  മോക്ഷത്തിലേക്കുള്ള വഴി  കൂടി  അവിടെന്ന്‍ ലഭിക്കുകയായിരുന്നു.
പിന്നീട് ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് ഈ തീരങ്ങള്‍ സാക്ഷിയായി. റോമക്കാര്‍ ഒരിക്കല്‍ സൈനീക  താവളമാക്കി, അറബ്-ഇസ്രയേല്‍ സംഘട്ടനം ആരംഭിച്ചതോടെ ഈ ഉള്‍ക്കടലിന്‍റെ പ്രാധാന്യം വളരെയധികം വര്‍ദ്ധിച്ചു. ഷറാം അല്‍ ഷേക്കും, ഈലാത്തും, അഖബ തുറമുഖവുമെല്ലാം  അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു.
1949 മുതല്‍  പലകാലത്തായി ഈജിപ്തും ഇസ്രയീലുമൊക്കെ ഈ ഉള്‍ക്കടല്‍ പിടിച്ചെടുത്ത്  ഗതാഗത സ്വാതന്ത്രം നിരോധിക്കുകയുണ്ടായി. പുറമേക്ക് ശാന്തമായി കിടക്കുകയാണങ്കിലും നിരന്തരമായ  സംഘര്‍ഷങ്ങള്‍ക്ക്  ഇന്നും വേദിയാവുന്നു അഖബ ഉള്‍ക്കടല്‍.
സീനയില്‍ ഇസ്രയേല്‍ നേടിയ അതിപത്യം മുതല്‍ ഗാസ മുനമ്പും, ബൈത്തുല്‍ മുഖദ്ദിസുംവരെ  അങ്ങെനെ മധ്യപൌര്യസ്ഥ ദേശത്തിന്‍റെ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ചരിത്രം ഹഖലിന്‍റെ കാറ്റേറ്റിരുന്നു  കേള്‍ക്കാന്‍ സാധിച്ചു.

ഓരോ രാജ്യവും തങ്ങളുടെ തീരത്തെ പരമാവധി  വെളിച്ചത്തില്‍ കുളിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. സൌദിയുടെ  തീരത്തുള്ള കുന്നുകള്‍ക്ക് മുകളില്‍ വരെ ദേശിയ പതാകയും, ഖുര്‍ഹാന്‍ സൂക്തങ്ങളും ആലേഖനം ചെയ്ത് അതിന്ന്‍ ലൈറ്റിംഗ് ചെയ്തിരിക്കുന്നു. പ്രകാശത്തില്‍ കുളിച്ച് നില്‍കുന്ന ഈ കാഴ്ചകള്‍ തന്നെയാണ് ഹഖലിന്‍റെ  രാത്രിയെ മനോഹരമാക്കുന്നത്.


ഹഖലിന്‍റെ മനോഹാരിത ആവോളം ആസ്വദിച്ച് തീരത്ത് കൂടി മടങ്ങുമ്പോള്‍ ഒന്ന്‍ നീന്തിയിട്ടു പോകാമെന്നു  പറഞ്ഞ് വിളിച്ചതാണ് മനോഹരമായ പവിഴ മണല്‍ വിരിച്ച ബീച്ചുകള്‍, ആ ക്ഷണം ‘പിന്നീടൊരിക്കലി’ലേക്ക് മാറ്റിവെച്ച് മടങ്ങുകയാണ് ജിദ്ദയിലേക്ക്. 








Saturday, July 25, 2015

അത്തര്‍ മണക്കുന്ന പുരാതന ഹജ്ജ് പാത

    1:40:00 PM   3 comments


ഈ വഴികളിലൊക്കെ ഇന്ന് ഒരുപാട് സൈന്‍ ബോര്ഡുകള്‍ കാണാം ഹിസ്ടോറിക്കല്‍ ഹജ്ജ് റൂട്ടിന്റെ കിഴക്കും പടിഞ്ഞാറും തെക്കുമൊക്കെ അടയാളപ്പെടുത്തിയ ബോര്ഡുുകള്‍, ശാഫിഹ് മസ്ജിദും, നസീഫ് ഹൗസും, മ്യൂസിയവുമൊക്കെ അടയാളപ്പെടുത്തിയവ.
രണ്ടര വര്ഷംട മുന്പ് ഞാനാദ്യം വരുമ്പോള്‍ ഇതൊന്നുമുണ്ടായിരുന്നില്ല ഇതിനിടയിലെപ്പോഴോ ആയിരത്തിലധികം വര്ഷം പഴക്കമുള്ള ഈ പാതയും തെരുവും യുനോസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടംനേടി അതിനു ശേഷം വന്നതാണ് ഈ സൂചനഫലകങ്ങള്‍.
ഒരുപാട് വൈകുന്നേരങ്ങളില്‍ പല ആവിശ്യങ്ങള്ക്കും് ഒരാവിശ്യവുമില്ലാതെയും ഈ പുരാതന പാതയിലൂടെ അതിന്റെു ചുറ്റുവട്ടങ്ങളിലൂടെ കടന്നു പോയിറ്റുണ്ട്. ലോകത്തിലെ മറ്റേത് മാര്ക്കറ്റിലൂടെ കടന്നു പോവുന്നത് പോലെ നമുക്കിതിലൂടെ കടന്നു പോവാം പക്ഷെ ഒന്ന്‍ ആ പഴയ കെട്ടിടങ്ങളിലേക്ക് വഴിയോരത്തേക്ക് സൂക്ഷിച്ച് നോക്കിയാല്‍ നമുക്ക് പലതും കാണാം പലതും.


നീണ്ട ജലയാത്രക്കൊടുവില്‍ ചെങ്കടലിന്‍റെ തീരത്ത് കപ്പലിറങ്ങി ഒട്ടകപ്പുറത്തും കഴുതപ്പുറത്തും കാല്‍ നടയായും മക്കയിലേക്ക് പോയിരുന്ന പരശതം ഹജ്ജ് തീര്ത്ഥാടകാരെ, തങ്ങളുടെ നാടുകളില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷ്യ വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും വിറ്റ്‌ ഹജ്ജ് കഴിയുന്നത് വരെ പിടിച്ചു നില്ക്കാനുള്ള വക കണ്ടത്തുന്ന കച്ചവടക്കാരെ, ഇന്നത്തെ ടാക്സിക്കാരെപ്പോലെ തീര്‍ഥാടകര്‍ക്ക് തങ്ങളുടെ ഒടകങ്ങളും, കുതിരകളും, കഴുതകളും വാടകക്കോ വില്ക്കാകനോ വേണ്ടി വിലപേശല്‍ നടത്തുന്നവര്‍,
ഹജ്ജിനെത്തി തിരിച്ചു പോകാന്‍ കഴിയാതെ ഈ നഗരത്തില്‍ തന്നെ സ്ഥിര താമസമാക്കി ഇവിടെ നിന്ന്താന്നെ കല്യാണം കഴിച്ച് ഇവിടെത്തുകാരായിത്തീര്ന്ന വ്യത്യസ്ത ഭൂവിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യരെ, അവരുടെ പിന്തലമുറക്കാരെ.
അബ്ബാസിയ്യ ഭരണകാലം തൊട്ട് ഈജിപ്തിലെ ഫാതിമിയ്യകള്‍, പറങ്കികള്‍, മംലൂക്കുകള്‍, ഓട്ടോമന്‍ സാമ്രാജ്യം, സൗദ് രാജവംശം ഇങ്ങെനെ അതീശ്വത്തത്തിന്‍റെ ഒരു വലിയ ഗതകാല പ്രൌഡി ഈ വഴിയോരത്തിനുണ്ട്. ഹിജാസി വാസ്തു വിദ്യയുടെ ചാരുതി, സ്പാനിഷ് ഈജിപ്ഷ്യന്‍ സങ്കലനത്തോടെയുള്ള ഇസ്ലാമിക വാസ്തു വിദ്യയുടെ തുടിപ്പുകള്‍ മേളിച്ച പഴയ കെട്ടിടങ്ങള്‍.
പരമ്പാരാഗത ഓട്ടോമന്‍ രീതിയില്‍ നിര്മ്മി ച്ച രണ്ടു കവാടങ്ങള്‍ ഇവിടെത്തെ പ്രധാന ലാന്‍റ്മാര്‍ക്ക്കളാണ്. ബാബ്മക്കയും, ബാബ്ശരീഫും അഥവാ മക്കഗേറ്റും മദീനഗേറ്റും. രണ്ടു പുണ്യ നഗരങ്ങളിലേക്കുള്ള ഗേറ്റ് വേകള്‍.
ഈ നഗരത്തിന്റെമ സംരക്ഷണാര്ത്ഥം ഉണ്ടായിരുന്ന മതിലിന്ന്‍ മറ്റ് രണ്ടു കവാടങ്ങള്‍ കൂടി ഉണ്ടായിരുന്നെത്രേ ശാം ഗേറ്റും മഗാരിബ് ഗേറ്റും, 1947ല്‍ മതില്‍ പൊളിച്ചു നീക്കിയതോടെ അവ അപ്രത്യക്ഷമായി.
അത്തറും കുന്തിരിക്കവും മണക്കുന്ന തെരുവുകള്‍, ഏലവും ഇഞ്ചിയും കുരുമുളകും കുന്നുകൂട്ടിയിട്ടിരിക്കുന്ന കടകള്‍. പ്രധാന തെരുവില്‍ നിന്ന്‍ കൈവഴിപോലെ വസ്ത്രങ്ങളുടെയും ഈന്തപ്പഴങ്ങളുടെയും സൂക്കുകളായി മാറിയ ഇടനാഴികള്‍.
പഴയകാലത്ത് വ്യത്യസ്ത ദേശങ്ങളില്‍ നിന്നെത്തിയുരുന്ന തീര്‍ഥാടകര്‍ക്ക് അവരുടെ രാജ്യത്തെ നാണയങ്ങള്‍ മാറ്റി ഇവിടെത്തെ നാണയങ്ങള്‍ നല്കിയുരുന്ന മണി എക്സ്ചേഞ്ഞുകള്‍ ഇവിടെ പ്രവര്ത്തിച്ചിരുന്നെത്രെ, അതിന്ന്‍ രൂപാന്തരം സംഭവിച്ച് വലിയ മണി ട്രാന്സ്ഫര്‍ ആന്റ്െ എക്സ്ച്ചേഞ്ച് കേന്ദ്രങ്ങളായി മാറിയിരിക്കുന്നു; മറ്റെവിടെയും കിട്ടാത്ത വിനിമയ നിരക്കില്‍ പണമയക്കാന്‍ പറ്റുന്നത് കൊണ്ട് പ്രാവിസികളുടെ ഇഷ്ട ഇടം കൂടിയാണിവിടം.
വാസ്തു ശില്പ കല ഇഷ്ടപ്പെടുന്നവരുടെ സ്വപ്ന നഗരമാണ് ബലദ്. ഫോട്ടോഗ്രാഫിയുടെ അനന്തമായ സാധ്യതകളുള്ള ഒരു ഏരിയ, സ്ട്രീറ്റ് ഫോട്ടോഗ്രാഫി, ആര്ക്കിടെക്ചര്‍, ഫുഡ് പോര്ട്ടറൈറ്റ് അങ്ങെനെ എന്തും ഇവിടെ നിന്ന്‍ ക്യാമറയിലാക്കാം.
തകര്ന്നു നില്ക്കു ന്ന കെട്ടിടങ്ങള്‍, തകര്ന്ന് ‍ വീഴാറായ വീടുകള്‍, പഴയത് പോലെത്തന്നെ പുനര്‍ നിര്മ്മിച്ച കെട്ടിടങ്ങള്‍, പഴമയും പുതുമയും സമ്മേളിക്കുന്ന പ്രൌഡി.
2500 വര്‍ഷം പഴക്കമുണ്ട് ഈ നഗരത്തിന്, പൌരാണിക ജിദ്ദ എന്നാല്‍ ബലദും സമീപ പ്രദേശങ്ങളും മാത്രമാണ്. പുണ്യ നഗരങ്ങളുടെ ഔദ്യോദിക തുറമുഖമാക്കിയതില്പ്പിന്നെ ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള തീര്ഥാടക പ്രവാഹം ജിദ്ദ വഴിയായി, ഈ തീര്ഥാടകരുമായുള്ള സമ്പര്ക്കം ഈ പ്രദേശത്തിന്റെ സാമുഹിക, മത, കച്ചവട, സാംസ്കാരിക മേഘലയിലാകെ സ്വാധീനം ചെലുത്തി. കടല്‍ വഴി വരുന്നവരുടെയും, കരവഴി ഹജ്ജിനു വരുന്ന വരുടെയും വഴിത്താവളമായിരുന്നു ബലദും അനുബന്ധ പ്രദേശങ്ങളും.

നഗരത്തിലെ പുതിയ കാഴ്ചകള്‍, മനുഷ്യരെ നോക്കി നില്ക്കെ സൂര്യന്‍ ബലദിലെ പൌരാണിക കെട്ടിടങ്ങളുടെ മേല്പ്പടവുകളില്‍ തട്ടി പ്രഭ മങ്ങി ചെങ്കടലിലേക്ക് പോയി മറഞ്ഞിരിക്കുന്നു. പള്ളി മിനാരങ്ങളില്‍ നിന്ന്‍ മഗ്രിബ് ബാങ്കിന്‍റെ വശ്യമായ വിളി, കടകള്‍ നമസ്കാരത്തിന്നു വേണ്ടി താല്കാ്ലികമായി അടഞ്ഞു. തെരുവുകളില്‍ ഓളത്തോടെ ഒഴുകിയിരുന്ന ജനസഞ്ചയം ചിതറിയത് പോലെ മസ്ജിദുകള്‍ അന്വേഷിച്ച് പോവുന്നു. പിന്നെ കുറച്ച് നേരത്തേക്ക് നിശ്ചലമായ തെരുവ് നമസ്കാരനന്തരം പഴയത് പോലെയാകുന്ന കാഴ്ച.
ഈ ഭാഗത്തെ ഏറ്റവും മനോഹരമായ തെരുവാണ് ജിദ്ദ ഹിസ്‌റ്റോറിക്കല്‍ ഫെസ്റ്റിവല്‍ നടക്കുന്ന സ്ട്രീറ്റ്, ഒന്നൊന്നര കിലോമീറ്റര്‍ പൌരാണികതയുടെ പ്രൌഡിക്കൊപ്പം സഞ്ചരിക്കാന്‍ കഴിയുന്ന സ്ട്രീറ്റ്; അത് ചെന്നവസാനിക്കുന്നടിത്ത് ഒരു മ്യൂസിയമുണ്ട്. അതിഗംഭീരമായ ഒരു തനത് നിര്മ്മിതി. അതിനകത്ത് കയറണമെന്ന്‍ പല പ്രാവിശ്യം ആഗ്രഹിച്ചതാണ്‌, ഒഴിവു ദിവസങ്ങളിലൊക്കെ ഫാമിലിയെ മാത്രമേ അകത്തേക്ക് കടത്തി വിടുകയുള്ളു പക്ഷെ ഒരു ദിവസം കയറി നോക്കി, പുറം കാഴ്ച്ച പോലെ മനോഹരമല്ല അകം, ഒരു വലിയ ഒറ്റമുറി മ്യൂസിയം, ബലദിന്റെെ ഹിസ്‌റ്റോറിക്കല്‍ ഏരിയയില്‍ നിന്ന്‍ ഖനനം ചെയ്തെടുത്ത ചില വസ്തുക്കളുടെ ശേഖരവും ചില പഴയ ചിത്രങ്ങളും മാത്രമേ അവിടെയുള്ളു; അതും അറബിയില്‍ മാത്രം വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ ഫലകങ്ങള്ക്കൊംപ്പം.
ഈ തെരുവിലെ ഓരോ പഴയ വീടുകളെയും മനോഹരമാക്കുന്നത് അതിന്റെി പ്രതേക ഡിസൈനിലുള്ള ജനാലുകളാണ്; അകത്ത് നിന്ന്‍ നോക്കിയാല്‍ പുറംലോകം കാണാവുന്നതും തിരിച്ച് നോക്കിയാല്‍ കാണാത്തതുമായ ചിത്രപ്പണികളോടു കൂടിയ പ്രതേക നിര്മ്മാണ രീതി. ആ ജനാലുകള്ക്ക് പിറകിലിരുന്ന്‍ ഈ തെരുവ് നോക്കി നിന്നിരുന്ന സുന്ദരികളൊന്നും ഇന്നവിടെയില്ല, അവരൊക്കെ എന്നേ അപ്രത്യക്ഷമായിരിക്കുന്നു പലതിലും ആള്താതമസമില്ല ചിലതിലൊക്കെ ആഫ്രിക്കയില്‍ നിന്നൊക്കെയുള്ള കുടിയേറ്റക്കാര്‍ താമസിക്കുന്നു.
ഈ കുടിയേറ്റത്തിന്റെ് മറ്റൊരു ദുരന്തം ഈ പുരാതന നഗരം അനുഭവിച്ച് കൊണ്ടിരിക്കുന്നു, വലിയൊരു ഭിക്ഷാടന മാഫിയ ഇവിടം കയ്യടക്കിരിക്കുന്നു. അലിവ് തോന്നി എതെങ്കിലുമൊരാള്ക്ക് നമ്മളെന്തെങ്കിലും നല്കിയാല്‍ എവിടെ നിന്ന്‍ വന്നു ഇവരെക്കെ എന്ന്‍ ആലോചിക്കുന്നതിനു മുന്പേു ഒരു വലിയ സംഘം നിങ്ങളെ പിടിമുറിക്കിയിരിക്കും പിന്നെ എല്ലാവര്ക്കും കൊടുത്താലേ രക്ഷയുള്ളൂ.
അതുപോലെ ഇവിടെത്തെ തെരുവ് കച്ചവടവും രസകരമാണ് നമുക്കെത്രെ വേണേലും ഇവരോട് വിലപേശാം പറഞ്ഞ വിലയുടെ എത്രെയോ കുറവില്‍ നമുക്ക് സാധനം വാങ്ങിക്കുകയും ചെയ്യാം. ഹജ്ജ് ഉംറ തീര്ത്താ ടാകരുടെ പ്രധാന പര്ച്ചേകസിംഗ് കേന്ദ്രം കൂടിയാണിവിടം.
ഈജിപ്ഷ്യന്‍, എത്യോപ്യന്‍, ഇന്ത്യന്‍ മാര്ക്കറ്റുകളുടെ പരിച്ചേധമായ തെരുവിലൂടെ രണ്ടാം ഖലീഫ ഉമറിന്‍റെ കാലത്ത് പണികഴിപ്പിച്ച ശാഫീഹ് മസ്ജിന്റെെ ഓരത്ത്കൂടി ബലദിന്റൊ പ്രധാന ചത്വരത്തില്‍ എത്തിച്ചേരുമ്പോള്‍ ജിദ്ദയുടെ പുതിയ ഗന്ധം നമ്മെ തേടിയെത്തും. എല്ലാ നഗരങ്ങള്ക്കും വ്യതസ്തമായ ഗന്ധം ഉണ്ടായിരിക്കും പുതിയ ബലദിന്റെത അല്ലങ്കില്‍ ജിദ്ദയുടെ ഗന്ധം അത് ബ്രോസ്റ്റഡ് ചിക്കന്‍റെതായി മാറിയിരിക്കുന്നു. ലോകോത്തരവും പ്രാദേശികവുമായ ബ്രാന്റുകള്‍ അതോടൊപ്പം ജിദ്ദയുടെ മാത്രമായ അല്‍ ബൈക്ക് പോലോത്തവയും ചേര്ന്നൊരുക്കുന്ന പുതിയൊരു ഗന്ധം.
പുതുതായി നിര്മ്മിക്കപെട്ട ഒരുപാടു ശില്പങ്ങളുണ്ടുവിടെ, ജിദ്ദയുടെ മറ്റു ഭാഗങ്ങള്‍ പോലെത്തന്നെ അതിനു താഴയൊക്കെ ഒരുപാട് പേര്‍‍ ഇരിക്കുന്നുണ്ട്‌ അവരുടെ മുഖഭാവം ശ്രദ്ധിച്ചാലറിയാം അവരിതൊന്നും കാണുന്നില്ല, ഇതിന്റെു സൌന്ദര്യമൊന്നും അവര്‍ കണ്ടിട്ടില്ല കാരണം അവരുടെ മനസ്സൊക്കെ ഇന്ത്യയിലോ, പാകിസ്ഥാനിലോ, ബംഗ്ലാദേശിലോ, യമനിലോ, ഫിലിപ്പിയന്സിലോ, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലോ ആണ്.







    









Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner