Showing posts with label ഇന്ത്യ. Show all posts
Showing posts with label ഇന്ത്യ. Show all posts

Wednesday, December 2, 2015

ബൈലോക്കുപ്പയിലെ സുവര്‍ണ്ണ ക്ഷേത്രവും മക്കയിലെ റോഹങ്ക്യന്‍ സെറ്റില്‍മെന്റും .

    12:12:00 PM   No comments

രണ്ടു യാത്രകള്‍; ഒന്ന്‍ കര്ണാടകയിലെ മൈസൂര്‍ ജില്ലയില്പ്പെടുന്ന ടിബറ്റന്‍ സെറ്റില്‍മെന്റായ ബൈലോക്കുപ്പയിലേക്ക്, മറ്റൊന്ന് മുസ്ലിം ലോകത്തിന്‍റെ ആത്മീയ ആസ്ഥാനമായ മക്ക നഗരത്തിലെ അല്‍നെക്കാസ ജില്ലയിലെ പേരറിയാത്ത കുന്നുകള്‍ക്ക് മുകളില്‍ കെട്ടിപ്പൊക്കിയ റോഹങ്ക്യന്‍ ബര്‍മീസ് അധിവാസ കേന്ദ്രത്തിലേക്ക്.
രണ്ടു ഹിമാലയന്‍ രാജ്യങ്ങളിലെ കുറിയരായ കുറെ മനുഷ്യര്‍ ഇവിടെങ്ങളില്‍ അധിവസിക്കുന്നു. (മ്യാന്മാര്‍ പൂര്‍ണ്ണമായും ഒരു ഹിമാലയന്‍ രാജ്യമല്ലങ്കിലും ഇവരുടെ ജന്മ നാടായ അറഖാന്‍ വേര്‍തിരിക്കുന്നത് ഹിമാലയന്‍ പര്‍വ്വത നിരകളാണ്) രാഷ്ട്രീയ പരമായ കാരണങ്ങളാല്‍ സ്വന്തം നാട്ടില്‍ നിന്ന്‍ ആട്ടിയോടിക്കപ്പെട്ടവര്‍.
കൂര്‍ഗിന്‍റെ ആസ്ഥാനമായ മടിക്കേരി നഗരത്തില്‍ നിന്ന്‍ 30 കിലോമീറ്റര്‍ മാറി കുശാല്‍ നഗര്‍ പിന്നിട്ട് ബൈലോക്കുപ്പയിലേക്കുള്ള റോഡില്‍ കയറുമ്പോള്‍തന്നെ മുകളില്‍ വര്‍ണ്ണ ക്കൊടികള്‍ വലിച്ചു കെട്ടിയിരിക്കുന്നു, അലങ്കാരത്തുണികള്‍ പതിച്ച മതിലുകള്‍; അതുവരെ കണ്ട ഭൂപ്രകൃതിയേ അല്ല ഇനിയങ്ങോട്ട്. പെടുന്നനെ വേറെയേതോ രാജ്യത്തെത്തിയ പ്രതീതി, 3210 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വിശാലമായ കച്ചവട കേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, മത സ്ഥാപനങ്ങളുമടങ്ങുന്ന ഒരു കൊച്ച് ടിബറ്റ്‌.
അല്‍നെക്കാസ മറ്റൊരു കാഴ്ചയാണ് കപ്പലുകള്‍ക്ക് ലൈറ്റ് ഹൌസ് കരയിലേക്ക് വഴികാട്ടുന്നത് പോലെ മക്കയിലെ മലനിരകള്‍ക്കപ്പുറത്ത് ഹറമെവിടെയാണന്ന്‍ കാണിക്കാനെന്ന പോലെ വിദൂരതയില്‍ തല ഉയര്‍ത്തി് നില്‍ക്കുന്ന മക്ക ക്ലോക്ക് ടവര്‍, കുന്നുകള്‍ക്ക് മുകളില്‍ അട്ടിയിട്ടിരിക്കുന്നത് പോലോത്ത ഒരായിരം വീടുകള്‍, ദൂരെ നിന്ന്‍ മനോഹര കാഴ്ചയാണത്; കുന്നിന്‍ ചെരുവുകളില്‍ മാത്രമല്ല ഇതിന്‍റെ ചുറ്റു ഭാഗത്തൊക്കയായി അല്‍നെക്കാസയില്‍ രണ്ട് ലക്ഷത്തിലധികം റോഹങ്ക്യന്‍ അഭയാര്‍ഥി‍കളുണ്ടത്രെ.


രണ്ടും പാലയനമായിരുന്നു ഒന്ന്‍ എത്തിച്ചേര്‍ന്നത് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാലായനങ്ങളിലൊന്ന്‍ നടന്ന മലനിരകളള്‍ക്കിടയിലാണ്, മറ്റൊന്ന് തെക്കേ ഇന്ത്യയിലെ സമുദ്ര നിരപ്പില്‍ നിന്ന്‍ 2600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുടക് മലകളിലും.
കോടമഞ്ഞ് പുതച്ച പാതകള്‍ക്കപ്പുറത്ത് പുതിയൊരു ലോകം തീരത്തിരിക്കുകയാണ് ടിബറ്റില്‍ നിന്ന്‍ ചൈനീസ് അധിനിവേശ കാലത്ത് വേരോടെ പറിച്ചു നടപ്പെട്ട കുറെ മനുഷ്യര്‍. 1960ലാണ് ഇന്ത്യ ഗവണ്മെണ്ട് രാജ്യത്തെ ഏറ്റവും വലിയ ടിബറ്റന്‍ അഭയാര്‍ഥി‍ കേന്ദ്രം ഇവിടെ ആരംഭിക്കുന്നത്, മൂവായിരമായിരുന്നു അടിസ്ഥാന ജനസംഖ്യയെങ്കിലും ഇന്നത് പതിനായിരത്തിലധികമാണ്.
ആറു ലക്ഷത്തോളം റോഹങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ടത്രെ സൌദിയില്‍, അതില്‍ നല്ലൊരു ഭാഗം അല്‍നെക്കാസയിലും, മക്കയിലെയും, ജിദ്ദയിലെയും മറ്റു പ്രാന്തപ്രദേശങ്ങളിലും കഴിയുന്നുണ്ട്.

കമ്പനിയിലെ സുഹൃത്ത് മുഹമ്മദലി ജിന്നയുമൊത്താണ് അല്‍ നെക്കാസയിലെ ഇഷ്ടിക കട്ടകളാല്‍ തീര്‍ത്ത ചുവന്ന വീടുകള്ക്കിടയില്‍ എത്തിയത്. പേര് കേട്ട് ഞെട്ടണ്ട ജിന്ന ഒരു പാവമാണ്, അറഖാനെയും ബംഗ്ലാദേശിനെയും അതിരിട്ടൊഴുകുന്ന നാഫ് നദി കടന്ന്‍ ബംഗ്ലാദേശിലെത്തി അവിടെത്തെ പാസ്പോര്‍ട്ടി്ലാണ് ജിന്ന സൌദിയിലെത്തിയത്. പുതുതായി ഇവിടെയെത്തുന്നവരെക്കെ അങ്ങെനെത്തന്നെയാണ് വരുന്നത്, വിമാനത്താവളത്തില്‍ വെച്ച് പാസ്പോര്‍ട്ടുകള്‍ സൗദി അതികൃതര്‍ വാങ്ങിക്കും പിന്നീട് ഒരു തിരിച്ചു പോക്ക് സാധ്യമല്ല. ശിഷ്ട കാലം സൗദി ഭരണകൂടം അനുവദിച്ചു നല്കുന്ന താമസ രേഖയോടെയോ അതില്ലാതെയോ ഇവിടെ കഴിഞ്ഞു കൂടും.
സുവര്‍ണ്ണ ക്ഷേത്രത്തിന്‍റെ പിറകുവശത്തെ വിശാലമായ പുല്‍ത്തതകിടിയിലിരുന്ന്‍ താഷി എന്ന ബുദ്ധ ഭിക്ഷുവിനോട് ഒരുപാട് നേരം സംസാരിച്ചു, താഷി പറയുന്നത് അവരിവിടെ കടന്നു വരുന്ന കാലത്തവര്‍ക്ക് അധികമൊന്നും വിധ്യാഭ്യാസമുണ്ടായിരുന്നില്ല; ഇന്നവര്‍ക്കറിയാം ചൈനയെ തങ്ങളുടെ നാട്ടില്‍ നിന്ന്‍ ആട്ടിയോടിക്കണമെങ്കില്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമേ സാധ്യമാവുള്ളൂന്ന്‍, അതിനുള്ള പ്രവത്തനങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ടിബറ്റന്‍സ് ഒരു തിരച്ചു പോക്ക് സ്വപ്നം കാണുന്നുണ്ട് അതിനായീ അവര്‍ ശ്രമിക്കുന്നു. വിദൂര സ്വപ്നങ്ങളില്‍പ്പോലും ഒരു തിരിച്ചു പോക്ക് ജിന്നയുടെയോ പരിചയപ്പെട്ട ഏതെങ്കിലും ബര്‍മ്മീസ് കുടിയേറ്റക്കാര്‍ക്കി്ടയിലോ ഇല്ല.
ടിബറ്റുകാര്‍ അവരുടെ ആവാസ വ്യവസ്ഥിതിയില്‍ നിന്ന്‍ വേരോടെ പഴുതറുത്ത് കൊണ്ട് വന്നു നട്ടവരാണങ്കില്‍ ബര്‍മ്മക്കാര്‍ വേരറുത്തതിനു ശേഷം ജീവന്‍ ബാക്കിയുള്ള വിഭാഗമാണ്‌.
ടിബറ്റിനും, സിറിയക്കും, യമനും, ഫലസ്തീനുമൊക്കെ സുഹൃത്തു രാജ്യങ്ങളുണ്ട് എന്നാല്‍ അറഖാനിലെ ഈ ജനതയെ സ്വന്തം രാജ്യത്തെ ബുദ്ധ സൈനീക ഭരണകൂടം പൌരത്വം റദ്ദാക്കി പുറംതള്ളുമ്പോള്‍ സ്വീകരിക്കാന്‍ പോലും ലോകത്തൊരുരാജ്യവുമില്ല, തൊട്ടടുത്ത ബംഗ്ലാദേശ് ആണങ്കില്‍ ഒരു ദരിദ്ര രാജ്യവും. പിന്നെ കിട്ടുന്ന ഏതെങ്കിലുമൊരിടത്ത് എങ്ങെനെയെങ്കിലും ജീവിക്കുക എന്നത് മാത്രമായിരിക്കും അവരുടെ സ്വപ്നം.
കഴിഞ്ഞ പാലായന കാലത്ത് ഗത്യന്തരമില്ലാതെ പഴയതും പകുതി തകര്‍ന്ന ബോട്ടുകളിലും കയറി എതെങ്കിലു കര തേടി കടലിലലഞ്ഞ കുറെ മനുഷ്യര്‍ക്ക് തായിലാണ്ടും,മലേഷ്യയും, ഇന്തോനേഷ്യയും അഭയം നല്‍കാതെ അവസാനം ഫിലിപ്പിയന്‍സ് അഭയം നല്‍കിയ ഒരു വാര്‍ത്ത നമ്മളെക്കെ വായിച്ചു മറന്നിരിക്കുന്നു.


ഒരിക്കല്‍ ജിന്ന പറഞ്ഞതോര്‍ക്കുന്നു, കഴിഞ്ഞ ദിവസം രാത്രി അവന്‍റെ വീടിനു തീവ്രവാദികള്‍ തീയിട്ടെത്രെ.. ഒന്ന്‍ ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ നിര്‍വികാരനായി കേട്ടുനില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
ഒരു പക്ഷെ അന്നു രാത്രി തന്‍റെ വീടിനെയോര്‍ത്ത് അവനെത്രെ കരഞ്ഞിരിക്കണം?!
എത്ര ഐലാന്‍ കുര്‍ദിമാര്‍ അറിയപ്പെടാത്ത ഏതെല്ലാം തീരങ്ങളില്‍ ജീവന്‍ പറന്നു പോയ ശരീരമായി അടഞ്ഞിരിക്കാം, ആ കരകളിലൊന്നും കാത്തിരുന്ന ഫോട്ടോഗ്രാഫര്‍മാരില്ലാത്തത് കൊണ്ടു എത്രയെത്ര കുഞ്ഞുങ്ങള്‍ ആരോരുമറിയാതെ ആറടി മണ്ണില്‍ അകപ്പെട്ടിരിക്കാം..?
പടിഞ്ഞാറോട്ടുള്ള കുടിയേറ്റം മാത്രമാണ് ലോകത്തിനു വിശയമാകുന്നത്, മാദ്ധ്യമങ്ങള്ക്ക് വാര്‍ത്ത യാവുന്നത്.
ശാന്തത മുറ്റി നില്കുകന്ന ചുറ്റുവട്ടങ്ങളില്‍ ടിബറ്റന്‍ ആത്മീയതയില്‍ ലയിച്ച് മനോഹരമായ ഒരു ദിവസം പങ്കുവെക്കാന്‍ കഴിയും കുശാല്‍ നഗറിലെത്തുന്ന ഒരു യാത്രികന്,
കൃത്യമായ ഒരു സംവിധാനമുണ്ട് ഈ സെറ്റില്മെന്റിലെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും , എന്തിനു ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല ആസ്ഥാനമായി ഒരു ടിബറ്റന്‍ പ്രധാനമന്ത്രിയും അതിനു കീഴിലുള്ള ഭരണ സംവിധാനവുമുണ്ടിവര്‍ക്ക്

ബര്‍മ്മീസ് അഭയാര്‍ഥി്കള്‍ക്കുള്ള വിദ്യാഭ്യാസ തൊഴില്‍ പരിശീലന രംഗത്തെ ‘മക്ക മാതൃക’ പ്രശംസിക്കപ്പെട്ട ഒന്നാണങ്കിലും, കൃത്യമായ ഒരു സംവിധാനത്തിനകത്ത് വ്യാപിച്ച് കിടക്കുന്ന ഒന്നല്ല ഇവരുടെ ജീവിതം. പലപ്പോഴും സൌദിയിലെ നിയമങ്ങളോടു കലഹിച്ചും അതിനോട് പൊരുത്തപ്പെടാന്‍ കഴിയാതെ ഇവിടെത്തെ ജയിലറക്കകത്താവുന്ന അഭയാര്‍ത്ഥികളുടെ എണ്ണവും വളരെ വലുതാണത്രെ.
അല്‍നെക്കാസ കുന്നുകള്‍ ദൂരക്കഴ്ചയില്‍ മാത്രമാണ് മനോഹരമെങ്കില്‍ സുവര്‍ണ്ണ ക്ഷേത്രവും പരിസരവും അകവും പുറവും സഞാരികളെ ആകര്‍ഷി്ക്കുന്ന മനോഹര ഇടമാണ്.
മുളകിട്ടു വില്‍ക്കുന്ന കുടകിന്‍റെ സ്വന്തം ഓറഞ്ഞും, തീയില്‍ പൊള്ളിച്ചെടുക്കുന്ന ചോളവും സുന്ദരക്കാഴ്ചകള്‍ക്കപ്പുറം വായില്‍ വെള്ളമൂറുന്ന ഓര്മ്മയായി എന്നും നിലനില്‍ക്കും .

Monday, January 17, 2011

ചീന വലകള്‍ക്കിടയിലൂടെ ജൂത തെരുവിലേക്കൊരു സൈക്കിള്‍ സവാരി...

    12:11:00 AM   2 comments
റണാകുളം ബോട്ടു ജെട്ടിയില്‍ നിന്ന്‌ ഫോര്‍ട്ട്‌ കൊച്ചിയിലെക്ക്‌ ടിക്കറ്റെടുത്തു. ടിക്കറ്റുവില കണ്ട്‌ ഞെട്ടി സാധരണ ഞെട്ടാറുള്ള പൊലയല്ല!, ഒരാള്‍ക്ക്‌ എറണാകുളത്തു നിന്നു ഫോRട്ട്‌ കൊച്ചിയിലെക്ക്‌ രണ്ട്‌ രൂപ അന്‍പ്പതു പൈസ. ഈ വാട്ടRട്രാന്‍സ്പോര്‍ട്ട്‌ സര്‍വീസുകാര്‍ക്ക്‌ പുറത്തെ വിലക്കയറ്റമെന്നും അറിഞ്ഞിട്ടില്ലെയവോ?!. കൊച്ചിക്കായലില്‍ ബോട്ടിലൊന്ന്‌ കറങ്ങാനെത്തുന്നവര്‍ സ്വകാര്യ ബോട്ട്‌ സര്‍വീസുകാര്‍ക്ക്‌ 100 രൂപയിലധികം നല്‍കണം- കായലിലൂടെ കാഴ്ച്ചകള്‍ കണ്ട്‌ വെല്ലിങ്ങ്ട്ണ്‍ ഐലണ്റ്റ്‌ ചുറ്റി, ഷിപ്പ്യാര്‍ഡിലൂടെ, നിര്‍ദിഷ്ട വല്ലാര്‍പ്പാടം ടെര്‍മ്മിനല്‍ കണ്ട്‌ മുഴുവന്‍ കാഴ്ച്ചകളുമാസ്വദിച്ച്‌ ഫോര്‍ട്ട്‌ കൊച്ചിയിലെത്താം വെറും രണ്ട്‌ രൂപ അന്‍പ്പതു പൈസക്ക്‌.കൊച്ചിയിലെത്തുന്ന ആയിരക്കണക്കിനു സന്ദര്‍ശകര്‍ ഈ സൌകര്യം അറിയതെ സ്വകാര്യ ബോട്ടുകാരുടെ കെണിയില്‍ പെടുന്നൂ. ആദ്യത്തെ കൊച്ചിയാത്രയില്‍ എനിക്കും പറ്റിയിട്ടുണ്ട്‌ ഈ അബദ്ധം. -അനുഭവം ഗുരു. !! കൊച്ചിയിലെത്തുന്ന എല്ലാവര്‍ക്കും ഈ ബോട്ട്‌ സര്‍വീസിനെക്കുരിച്ചറിയാത്തത്‌ ഭാഗ്യ്ം എന്ന്‌ തോന്നിപ്പോയി ടിക്കറ്റെടുത്ത്‌ ബോട്ടിനായി കാത്തിരിക്കുന്ന വലിയ ജനക്കൂട്ടത്തെ കണ്ടപ്പോള്‍. 2 രൂപയ്ക്ക്‌ 2 ടിക്കറ്റെടുത്ത്‌ ഞനും സുഹൃത്ത്‌ ജാസറും ബോട്ടില്‍ക്കയറി ഒരുപാട്‌ അധിനിവേശത്തിണ്റ്റെ കഥ പറയാനുള്ള 'വൈദേശികാധിപത്യം' ഇന്നും തുടരുന്ന ഫോര്‍ട്ട്‌ കൊച്ചിയിലേക്ക്‌..
ബോട്ടിറങ്ങിയപ്പോള്‍ത്തന്നെ തീരുമാനിച്ചിരുന്നു സൈക്കിളിള്‍ ഈ പ്രദേശം മുഴുവനും കറങ്ങണമെന്ന്‌. ഇവിടെ കറങ്ങാന്‍ വാടകക്ക്‌ സൈക്കിളിള്‍ ലഭിക്കുമെന്ന്‌ മുന്‍പെ കേട്ടിരുന്നു. കുറച്ചു മുന്‍പ്പോട്ടു നടന്നപ്പോള്‍ തന്നെ ഒരു സൈക്കിള്‍ കട കണ്ടു, കേരളത്തിണ്റ്റെ തനതായ ശില്‍പ്ങ്ങളും സുവനീറുകളും വില്‍ക്കുന്ന ഒരു കടയോട്‌ ചേര്‍ന്ന്‌ തന്നെയാണ്‌ സൈക്കിള്‍ കടയും. കടയിലെ ബുക്കില്‍ പേരും അഡ്രസ്സും സമയവും എഴുതി സൈക്കിള്‍കൂട്ടത്തില്‍ നിന്ന്‌ നല്ല രണ്ടണ്ണം തെരഞ്ഞെടുത്ത്‌ ഞങ്ങള്‍ കറക്കം തുടങ്ങി. സമയം 12 മണി കഴിഞ്ഞിരിക്കുന്നു, നല്ല വെയിലാണ്‌; പക്ഷെ വെയിലിന്ന്‌ അത്ര കാഠിന്ന്യം അനുഭവപ്പെട്ടില്ല, ഒരു പക്ഷെ ഈ എക്സൈറ്റ്മണ്റ്റ്‌ മൂഡില്‍ തോന്നാത്തതായിരിക്കാം..
പോര്‍ച്ചുഗീസ്‌-ഡച്ച്‌-ബ്രിട്ടീഷ്‌ പടയോട്ടം അല്ലെങ്കില്‍ അധിനിവേശം പലതും അവശേശിപ്പിച്ച മണ്ണിലൂടെ സൈക്കിള്‍ ചവുട്ടുകയാണ്‌, അവശേശിപ്പുകള്‍ക്കിടയിലൂടെ.. സൈക്കിള്‍ത്തന്നെയാണ്‌ ഈ പ്രദേശങ്ങലിലൂടെ കറങ്ങാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍! റോഡിലൂടെ മാത്രമല്ല ഇടവഴികളിലൂടെയും ഫൂട്‌വെയിലൂടെ പോലും നമൂക്ക്‌ സൈക്കിളുമായി കറങ്ങാം. ഫോട്ടോ പിടിക്കലാണ്‌ പ്രധാന പരിപാടി, കുറച്ച്‌ ഫോട്ടോകളെടുത്തപ്പോള്‍ തന്നെ ക്യാമറ പണി തന്നൂ 'ബാറ്ററി ലോ', പിന്നെ പുതിയ ബാറ്ററി തേടി കറക്കം അവസാനം ഒരു സ്റ്റുഡിയോയില്‍ നിന്ന്‌ ബാറ്ററി ഒപ്പിച്ചു എല്ലാം സൈക്കിളില്‍തന്നെ. സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളുള്ള റോഡിലൂടെ. എവിടെത്തിരിഞ്ഞു നോക്കിയാലും സായിപ്പുമാരെ മാത്ര്‍ം കാണുന്ന തെരുവുകളിലൂടെ..,
സായിപ്പുമാര്‍ ഇട്ടേച്ചു പോയതും നമ്മളായ്യിട്ടു ഉണ്ടാക്കിയതുമെക്കെ കണാന്‍ ദിവസവും ആയിരക്കണക്കിനു വിദേശികളാണ്‌ ഇവിടെ എത്തുന്നത്‌. പോര്‍ച്ചുഗീസ്‌ ഭരണം ഡച്ച്കാര്‍ക്ക്‌ വഴിമാറി പിന്നീട്‌ ബ്രിട്ടീഷ്കാരുടെ താവളമായി ഇതിനിടെയില്‍ ഇവിടെ എത്തിയ ടിപ്പുസുല്‍ത്താന്‍ മൈസൂറ്‍ സാമ്രജ്യത്തിണ്റ്റെ താത്കാലിക തലസ്ഥാനമാക്കിയിരുന്നെത്ത്രെ ഈ കൊച്ചിയെ, ഇവിടെത്തെ ഓരോ തെരുവിനും, ഓരോ ഇടവഴിക്കും, ഓരോ കെട്ടിടത്തിനും നമ്മളോടൊരുപാട്‌ കഥ പറയാനുണ്ടന്ന്‌ അതിണ്റ്റെ നില്‍പ്പിണ്റ്റെ ഭാവം കണ്ടാലറിയാം.. ഒരു തട്ടുകടയില്‍ നിന്ന്‌ ലഞ്ച്ച്‌ കഴിച്ച്‌ സൈക്കിള്‍ റലി തുടരുകയാണ്‌- ഒരുപാട്‌ ചീനാ വലകള്‍ കണ്ടന്‍ങ്കിലും ഒരു ആള്‍ക്കൂട്ടം കണ്ടടുത്ത്‌ ഞങ്ങള്‍ വണ്ടി നിര്‍ത്തി, ഒരുപാടാളുകള്‍ ചേര്‍ന്ന്‌ വല വലിക്കുകയാണ്‌ ഫോര്‍ട്ട്‌ കൊച്ചിയുടെ ഹൈലൈറ്റായ ചീനാവലയിലൂടെ മീന്‍ പിടിക്കുന്നത്‌ കാണാന്‍ വിദേശികളും സ്വദേശികളും കൂടിനില്‍ക്കുകയാണ്‌. ഭീമാകാരങ്ങളായ തടിയില്‍ തീര്‍ത്ത 20 മീറ്ററിലധികം ചുറ്റളവ്‌ വരുന്ന ചീനവല കാണാന്‍ വേണ്ടി മാത്രം ഫോര്‍ട്ട്‌ കൊച്ചിയില്‍ എത്തുന്നവര്‍ ധാരാളം, മീന്‍ കരയ്ക്കെത്തുന്നതും വിറ്റു തീരുന്നതും വളെരെ പെട്ടെന്ന്‌, ആവിശ്യക്കാര്‍ക്ക്‌ മിനുറ്റുകള്‍ക്കുള്ളില്‍ പാചകം ചെയ്തും ലഭിക്കും.


കാല്‍ നടക്കര്‍ക്കയി മാത്രമുള്ള നടപ്പാതയിലൂടെ അന:ധികൃതമായി ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി ഫോര്‍ട്ട്കൊച്ചിയുടെ കടലോരത്തേക്ക്‌- കാറ്റ്‌ കൊണ്ടിരിക്കുന്ന ഇണക്കുരുവികള്‍ക്കിടയിലൂടെ, ക്യാമറ തൂക്കിപ്പിടിച്ച്‌ നടക്കുന്ന സായിപ്പുമാര്‍ക്കിടയിലൂടെ, കടലും കായലും ഒന്നിക്കുന്നിടം ആവേശത്തോടെ നോക്കിനില്‍ക്കുന്ന സഞ്ചാരികള്‍ക്കിടയിലൂടെ, ഇതെക്കെ ഞങ്ങെളെത്രകണ്ടതാണ്‌ എന്ന ഭാവത്തില്‍ നില്‍ക്കുന്ന വഴിയോര കച്ചവടക്കാര്‍ക്കിടയിലൂടെ ബീച്ചില്‍ സഞ്ചാരികള്‍ക്ക്‌ ചെന്നെത്താന്‍ കഴിയുന്നതിണ്റ്റെ അങ്ങെ തലക്കല്‍. നടവഴിയില്‍ സൈക്കിള്‍ബെല്ല്‌ കേള്‍ക്കുമ്പോള്‍ എല്ലാവരും തിരിഞ്ഞിനോക്കുന്നുണ്ട്‌ അതിനപ്പുറം ഈ ബെല്ലിണ്റ്റെ ക്രീം ക്രീം ശബ്ദ്ം നല്‍കുന്ന ഒരു നൊസ്റ്റള്‍ജിയയുണ്ട്‌, വര്‍ഷങ്ങളായി സൈക്കിള്‍നിന്നിറങ്ങിയിട്ട്‌ അതിണ്റ്റെ ഒരു ഒരു ഗൃഹാതുരത്വം!!, ഒരുപാടു തവണ ബെല്ലെടിച്ചു.


തിരിച്ചു യാത്ര മറ്റൊരു വഴിയിലൂടെയാണ്‌, യാദൃശ്ചികമായാണ്‌ 'ഡച്ച്‌ സെമിത്തെരി' എന്ന ബോര്‍ഡ്‌ കണ്ടത്‌, അവിടെ നിന്ന്‌ കുറെ ഫോട്ടോയെടുത്തു,ഒരുപാട്‌ ചരിത്ര സ്മാരകങ്ങള്‍ക്കരികില്‍ നിന്നും മനോഹരക്കാഴ്ച്ചകള്‍ക്കടുത്തെത്തുംമ്പോഴെക്കെ ക്യാമറ ക്ളിക്ക്‌ ചെയ്തുകൊണ്ടേയിരുന്നു, സാഹസികമായി സൈക്കിള്‍ ഒരു കൈയ്യില്‍ നിയന്ത്രിച്ചുകൊണ്ട്‌. ഇളനീര്‍ കുടാരങ്ങള്‍ക്കരികില്‍ നിന്ന്‌ ദാഹമകറ്റി. ഇനിയല്‍പം ദൂരമുണ്ട്‌, മട്ടാഞ്ചേരി രണ്ടു കിലോമീറ്റര്‍ അകെലെയാണ്‌. ഫോര്‍ട്ട്‌ കൊച്ചിയിലെ ബോട്ടു ജെട്ടിയെക്കെ പിന്നിട്ട്‌ സൈക്കിള്‍ ആഞ്ഞു ചവിട്ടുകയാണ്‌.


പിന്നിട്ട വഴികളില്‍ സതേര്‍ണ്‍ നേവല്‍ കമാണ്റ്റ്‌, ഇണ്റ്റൊ- പോര്‍ച്ചുഗീസ്‌ മൃുസിയം, സെണ്റ്റ്‌ ഫ്രാന്‍സിസ്‌ ചര്‍ച്ച്‌ തുടങ്ങിയ സൂചനാ ഫലകങ്ങള്‍ കടന്നു പോയിരുന്നു. മട്ടാഞ്ചേരിക്കുള്ള വഴി നിറയെ പാണ്ടികശാലകളും ചരക്കുകളുടെ മൊത്ത വിതരണ കേന്ദ്ര്‍ങ്ങളുമണ്‌; സധനങ്ങള്‍ തലച്ചുമടായി ലോറിയില്‍ കയറ്റുന്നതും ഇറക്കുന്നതുമെക്കെ സായിപ്പുമാര്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്‌, അവര്‍ക്കിത്‌ പുതിയ കാഴ്ച്ചയാവാം..ഈ തെരുവുകളെക്കെ സുഗന്ധവ്യജ്ഞനങ്ങളുടെ കയറ്റുമതി കേന്ദ്ര്‍ങ്ങളാണ്‌ വളെരെ പഴയ കാലം മുതല്‍ക്കുതന്നെ, ഇന്നും അതിണ്റ്റെ പ്രൌഢി ചോര്‍ന്നിട്ടില്ല.. മട്ടാഞ്ചേരി ജൃൂ-സ്ട്രീറ്റ്‌ വളെരെ മനോഹരമാണ്‌, ജുതന്‍മാരെക്കെ ഇസ്രായിലിലെക്ക്‌ കുടിയെറിയെങ്കിലും കാഴ്ച്ചകള്‍ ഒരുപാടുണ്ടിവിടെ, അടുത്തായിത്തന്നെ ജൈന ക്ഷേത്ര്‍ം, സുവനീര്‍ ഷോപ്പുകള്‍, ജിഞ്ചര്‍ റസ്റ്റോറണ്റ്റ്‌, മട്ടാഞ്ചേരി പലസ്‌, 'പൈതൃക കല' കളെ വില്‍ക്കുന്നിടങ്ങള്‍ അങ്ങെനെ അങ്ങെനെ പോകുന്നു കാഴ്ച്ചകള്‍...


പഞ്ചായത്തു തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതു കൊണ്ടാവാം മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട്‌ കൊച്ചിയിലേയും ചുവരുകളിലൊക്കെ 'ഏണി' വരച്ചു വെച്ചിരിക്കുന്നു, 'അരിവാള്‍ ചിറ്റിക' കണ്ടെതേ ഇല്ല. മറ്റു ചിഹ്നങ്ങളൂം ക്ണ്ടത്‌ കുറവാണ്‌. ജൂതത്തെരുവിലൂടെ നടക്കുംമ്പോള്‍ ഒരു പ്രതേക തരം ഭാഷ കടകള്‍ക്കകത്തു നിന്നും പുറത്തുനിന്നുമെക്കെ കേള്‍ക്കുന്നൂ- ഹീബ്രുവായിരിക്കാം- അറിയില്ല. സൈക്കിള്‍ മട്ടാഞ്ചേരിയിലെ പ്രശസ്ത്മായ ജൂത സിനഗോഗിന്ന്‌ മുന്‍പ്പില്‍ നിര്‍ത്തി, പഴയ ഒരു ക്ളോക്ക്‌ ടവറും വലിയ ചുറ്റുമതിലുമുള്ള പുരാതന കെട്ടിടം; കോമണ്‍-വെല്‍ത്ത്‌ രാജ്യങ്ങളിലെത്തന്നെ ഏറ്റവും പഴക്കം ചെന്ന സിനഗോഗണെത്രെ ഇത്‌.അതീവ സുരക്ഷാ മേഖല, സിനഗോഗിന്ന്‌ മുന്‍പ്പില്‍ നിന്നുാ കുറെ ഫോട്ടോകളെടുത്തു...


കാണാന്‍ ഒരുപാുടുണ്ടിവിടെ പക്ഷെ കാഴ്ച്ചകള്‍ മങ്ങുകയാണ്‌, സമയം വൈകിയിരിക്കുന്നു സൈക്കിള്‍ തിരിച്ചു ചവിട്ടുകയാണ്‌ ഫോര്‍ട്ട്കൊച്ചിയിലേക്ക്‌.. സൈക്കിള്‍ തിരിച്ചേല്‍പ്പ്പിച്ച്‌ ബോട്ടു ജെട്ടിയിലേക്ക്‌, ബോട്ടില്‍ക്കയറി കൊച്ചി നഗരത്തിലേക്ക്‌, സൂര്യന്‍ അറബിക്കടലിന്നപ്പുറത്തു പോയിമറഞ്ഞിരിക്കുന്നു.. അങ്ങു ദൂരെ പ്രകാശ ശോഭയില്‍ കുളിച്ചു നില്‍ക്കുന്ന കൊച്ചി നഗരം ലക്ഷ്യമാക്കി ബോട്ടു നീങ്ങിക്കൊണ്ടിരുന്നു....



ഈ ബ്ലോഗ്‌ മാതൃഭൂമി യാത്രയില്‍ പ്രസിദ്ദീകരിച്ചു അതിന്റെ ലിംഗ്... 


http://www.mathrubhumi.com/yathra/travel_blog/article/153533/index.html
Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner